Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

എറണാകുളം ലോക്‌സഭാ സീറ്റില്‍ റിമാ കല്ലിംഗല്‍ സി പി എം സ്ഥാനാര്‍ഥിയാകും


എറണാകുളം ലോക്‌സഭാ സീറ്റില്‍ സി പി എം സ്ഥാനാര്‍ഥിയായി റിമാ കല്ലിംഗലിനെ മത്സരിപ്പിക്കാന്‍ സി പി എം നീക്കം.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
സംവിധായകന്‍ ആഷിക് അബുവുമായി അടുത്തിടെയാണ് റിമയുടെ വിവാഹം നടന്നത്. പഴയ എസ് എഫ് ഐ നേതാവായ ആഷിക് അബുവും റിമയുമായുള്ള വിവാഹവും ഏറെ വാര്‍ത്തയായിരുന്നു. പി രാജീവ് എം പിയുടെ നേതൃത്വത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ വധൂവരന്‍മാര്‍ രക്തഹാരമണിഞ്ഞ് മാതൃകാപരമായാണ് വിവാഹിതരായത്. സി പി എമ്മിന്റെ ചില ഔദ്യോഗിക അടുത്തിടെ റിമ പങ്കെടുത്തിരുന്നു.source

എറണാകുളം ലോക്‌സഭാ സീറ്റില്‍ റിമാ കല്ലിംഗല്‍ സി പി എം സ്ഥാനാര്‍ഥിയാകും


എറണാകുളം ലോക്‌സഭാ സീറ്റില്‍ സി പി എം സ്ഥാനാര്‍ഥിയായി റിമാ കല്ലിംഗലിനെ മത്സരിപ്പിക്കാന്‍ സി പി എം നീക്കം.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
സംവിധായകന്‍ ആഷിക് അബുവുമായി അടുത്തിടെയാണ് റിമയുടെ വിവാഹം നടന്നത്. പഴയ എസ് എഫ് ഐ നേതാവായ ആഷിക് അബുവും റിമയുമായുള്ള വിവാഹവും ഏറെ വാര്‍ത്തയായിരുന്നു. പി രാജീവ് എം പിയുടെ നേതൃത്വത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ വധൂവരന്‍മാര്‍ രക്തഹാരമണിഞ്ഞ് മാതൃകാപരമായാണ് വിവാഹിതരായത്. സി പി എമ്മിന്റെ ചില ഔദ്യോഗിക അടുത്തിടെ റിമ പങ്കെടുത്തിരുന്നു.source

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്താനുള്ള ആപ്ലിക്കേഷന്‍ തയ്യാറായി


ഫെയ്സ്ബുക്കില്‍ ഫേക്ക് ഐഡികളെകൊണ്ട് വലഞ്ഞവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഫേസ്ബുക്കില്‍ ഫേക്ക് ഐഡികളെ കണ്ടുപിടിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ തയ്യാറായി. ഇസ്രയേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്നത് ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികള്‍ കണ്ടെത്താന്‍ സഹായിക്കും. പുതിയതായി വരുന്ന ഫ്രണ്ട്‌സ്ഷിപ്പ് അപേക്ഷകള്‍ പരിശോധിച്ചശേഷം അംഗീകരിക്കാനും സാധിക്കും.

 അടുത്തിടെ വന്ന കണക്കുപ്രകാരം 1.35 ബില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പത്ത് ശതമാനവും ഫേക്ക് ഐഡികളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ഫേക്ക് ഐഡികളെ തുരത്താന്‍ ആപ്പ് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയത്.ലക്ഷക്കണക്കിന് ആളുകള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും എല്ലാ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

യഥാര്‍ത്ഥ ഉപയോക്താക്കളെപ്പോലെതന്നെയാണ് വ്യാജ ഐഡികളും പ്രവര്‍ത്തിക്കുന്നത്.വ്യാജ പ്രൊഫൈലുകളെ കുറ്റവാളികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ളത്, മാനസിക രോഗികള്‍ എന്നിവങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് അതിനുള്ള ആപ്ലിക്കേഷന് രൂപം നല്‍കാന്‍ തീരൂമാനിച്ചത്.ലൈംഗീക ചൂഷണം ഉള്‍പ്പെടെയുള്ള ഒരുപാട് കുറ്റകൃത്യങ്ങള്‍ വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്നുണ്ട്.

ഫേക്ക്ഓഫ് ആപ്ലികേഷന്‍ നിങ്ങളുടെ സുഹൃത്തുക്കളെ പരിശോധിച്ചശേഷം ഒന്ന് മുതല്‍ പത്തുവരെ റാങ്കുകളില്‍ ഉള്‍പ്പെടുത്തും.ഈ ആപ്ലിക്കേഷന്‍ സംശയാസ്പദമായ പ്രൊഫൈലുകളില്‍ നിരന്തരം പരിശോധന നടത്തും. എന്തെങ്കിലും അസാധാരണമായ കാര്യങ്ങള്‍ ആ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് വേറെ എവിടന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും പരിശോധിക്കും. ഇപ്പോള്‍ 15,000 പേരുടെ പ്രൊഫൈലിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്താനുള്ള ആപ്ലിക്കേഷന്‍ തയ്യാറായി


ഫെയ്സ്ബുക്കില്‍ ഫേക്ക് ഐഡികളെകൊണ്ട് വലഞ്ഞവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഫേസ്ബുക്കില്‍ ഫേക്ക് ഐഡികളെ കണ്ടുപിടിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ തയ്യാറായി. ഇസ്രയേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്നത് ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികള്‍ കണ്ടെത്താന്‍ സഹായിക്കും. പുതിയതായി വരുന്ന ഫ്രണ്ട്‌സ്ഷിപ്പ് അപേക്ഷകള്‍ പരിശോധിച്ചശേഷം അംഗീകരിക്കാനും സാധിക്കും.

 അടുത്തിടെ വന്ന കണക്കുപ്രകാരം 1.35 ബില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പത്ത് ശതമാനവും ഫേക്ക് ഐഡികളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ഫേക്ക് ഐഡികളെ തുരത്താന്‍ ആപ്പ് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയത്.ലക്ഷക്കണക്കിന് ആളുകള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും എല്ലാ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

യഥാര്‍ത്ഥ ഉപയോക്താക്കളെപ്പോലെതന്നെയാണ് വ്യാജ ഐഡികളും പ്രവര്‍ത്തിക്കുന്നത്.വ്യാജ പ്രൊഫൈലുകളെ കുറ്റവാളികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ളത്, മാനസിക രോഗികള്‍ എന്നിവങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് അതിനുള്ള ആപ്ലിക്കേഷന് രൂപം നല്‍കാന്‍ തീരൂമാനിച്ചത്.ലൈംഗീക ചൂഷണം ഉള്‍പ്പെടെയുള്ള ഒരുപാട് കുറ്റകൃത്യങ്ങള്‍ വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്നുണ്ട്.

ഫേക്ക്ഓഫ് ആപ്ലികേഷന്‍ നിങ്ങളുടെ സുഹൃത്തുക്കളെ പരിശോധിച്ചശേഷം ഒന്ന് മുതല്‍ പത്തുവരെ റാങ്കുകളില്‍ ഉള്‍പ്പെടുത്തും.ഈ ആപ്ലിക്കേഷന്‍ സംശയാസ്പദമായ പ്രൊഫൈലുകളില്‍ നിരന്തരം പരിശോധന നടത്തും. എന്തെങ്കിലും അസാധാരണമായ കാര്യങ്ങള്‍ ആ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് വേറെ എവിടന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും പരിശോധിക്കും. ഇപ്പോള്‍ 15,000 പേരുടെ പ്രൊഫൈലിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ രണ്ട് ബ്ലോക്ബസ്റ്ററുകള്‍; ഏഴ് സൂപ്പര്‍ ഹിറ്റുകളും


കഴിഞ്ഞ വര്‍ഷം മലയാള ചലച്ചിത്ര രംഗത്ത് രണ്ട് സിനിമകള്‍ റെക്കോഡുകള്‍ ഭേദിച്ച് ബ്ലോക്‌ബെസ്റ്ററുകളായി.
ഏഴ് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായപ്പോള്‍ ഒന്‍പതെണ്ണം ഹിറ്റ് എന്ന നിലവാരത്തിലേക്കുമെത്തി.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോമന്‍സുമാണ് ബ്ലോക്ബസ്റ്ററുകളായത്. 4.60 കോടി രൂപ ചെലവായ ദൃശ്യം ബോക്‌സോഫീസില്‍നിന്നും 25 ദിവസത്തിനുള്ളില്‍ 19.6 കോടി രൂപ കളക്ട് ചെയ്തതിനൊപ്പം 6.5 കോടി രൂപ സാറ്റലൈറ്റ് അവകാശം വിറ്റതിലൂടെ സ്വന്തമാക്കുകയും ചെയ്തു.
രണ്ടാമത്തെ ബ്ലോക്‌ബെസ്റ്ററായ റോമന്‍സിന്റെ നിര്‍മാണ ചെലവ് 5.50 കോടി രൂപ ആയിരുന്നു. 25 ദിവസത്തിനുള്ളില്‍ 12.52 കോടി രൂപ കളക്ട് ചെയ്തതിനു പുറമേ 3.10 കോടി രൂപ സാറ്റലൈറ്റ് അവകാശമായും റോമന്‍സിന് ലഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ രണ്ടെണ്ണം ദിലീപിന്റേതായിരുന്നു. ശൃംഗാരവേലനും സൗണ്ട് തോമയും. 7.20 കോടി ചെലവഴിച്ച ശൃംഗാരവേലന്‍ ബോക്‌സോഫീസില്‍നിന്നും 25 ദിവസംകൊണ്ട് 11.27 കോടി രൂപ കളക്ട് ചെയ്തപ്പോള്‍ 4.90 കോടി സാറ്റലൈറ്റ് അവകാശം വിറ്റതിലൂടെയും ലഭിച്ചു. 5.75 കോടി രൂപ ചെലവഴിച്ച സൗണ്ട് തോമ 10.50 കോടി ബോക്‌സോഫീസില്‍നിന്നും നേടിയതിനു പുറമേ 2.60 കോടി സാറ്റലൈറ്റിലൂടെയും കരസ്ഥമാക്കി.
സൂപ്പര്‍ ഹിറ്റുകളിലേക്കുയര്‍ന്ന മറ്റു ചിത്രങ്ങളായ ഹണീബീ(ചെലവ് 7.20 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 11.27 കോടി, സാറ്റലൈറ്റ് 4.90 കോടി), എ ബി സി ഡി (ചെലവ് 5.65 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 9.48 കോടി, സാറ്റലൈറ്റ് 3.05 കോടി), മെമ്മറീസ്‌ (ചെലവ് 3.60 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 8.84കോടി, സാറ്റലൈറ്റ് 3.30 കോടി), നേരം (ചെലവ് മൂന്ന് കോടി, ബോക്‌സോഫീസ് കളക്ഷന്‍ 17(ചെലവ് 7.20 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 7.22 കോടി, സാറ്റലൈറ്റ് 2.40 കോടി), പുണ്യാളന്‍ (ചെലവ് 2.75 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 6.82 കോടി, സാറ്റലൈറ്റ് 2.65 കോടി) എന്നിവയും പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.
കമ്മത്ത് ആന്‍ഡ് കമ്മത്ത്, പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ആമേന്‍, മുംബൈ പൊലീസ്, ഭാര്യ അത്ര പോര, ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍, സെല്ലുലോയ്ഡ്, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങള്‍.
ലാഭം നേടിയതില്‍ ദൃശ്യമാണ് ഒന്നാമതെങ്കിലും ഹണീബീയുടെ വിജയം ശ്രദ്ധേയമാണ്. മൂന്നിരട്ടിയിലധികം ലാഭം ഹണീബീ കൊയ്തു. 3.20 കോടി മാത്രം ചെലവഴിച്ചപ്പോള്‍ 12.30 കോടിയാണ് തിരികെ ലഭിച്ചത്. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിന്റെ കന്നിസംരംഭമായിരുന്നു എന്ന നിലക്ക് ഇതൊരു മഹത്തായ നേട്ടംതന്നെയായിരുന്നു. അതേസമയം മോഹന്‍ലാലിന്റെ ദൃശ്യം അഞ്ചിരട്ടിയിലധികം ലാഭമാണ് നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്.source

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ രണ്ട് ബ്ലോക്ബസ്റ്ററുകള്‍; ഏഴ് സൂപ്പര്‍ ഹിറ്റുകളും


കഴിഞ്ഞ വര്‍ഷം മലയാള ചലച്ചിത്ര രംഗത്ത് രണ്ട് സിനിമകള്‍ റെക്കോഡുകള്‍ ഭേദിച്ച് ബ്ലോക്‌ബെസ്റ്ററുകളായി.
ഏഴ് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായപ്പോള്‍ ഒന്‍പതെണ്ണം ഹിറ്റ് എന്ന നിലവാരത്തിലേക്കുമെത്തി.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോമന്‍സുമാണ് ബ്ലോക്ബസ്റ്ററുകളായത്. 4.60 കോടി രൂപ ചെലവായ ദൃശ്യം ബോക്‌സോഫീസില്‍നിന്നും 25 ദിവസത്തിനുള്ളില്‍ 19.6 കോടി രൂപ കളക്ട് ചെയ്തതിനൊപ്പം 6.5 കോടി രൂപ സാറ്റലൈറ്റ് അവകാശം വിറ്റതിലൂടെ സ്വന്തമാക്കുകയും ചെയ്തു.
രണ്ടാമത്തെ ബ്ലോക്‌ബെസ്റ്ററായ റോമന്‍സിന്റെ നിര്‍മാണ ചെലവ് 5.50 കോടി രൂപ ആയിരുന്നു. 25 ദിവസത്തിനുള്ളില്‍ 12.52 കോടി രൂപ കളക്ട് ചെയ്തതിനു പുറമേ 3.10 കോടി രൂപ സാറ്റലൈറ്റ് അവകാശമായും റോമന്‍സിന് ലഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ രണ്ടെണ്ണം ദിലീപിന്റേതായിരുന്നു. ശൃംഗാരവേലനും സൗണ്ട് തോമയും. 7.20 കോടി ചെലവഴിച്ച ശൃംഗാരവേലന്‍ ബോക്‌സോഫീസില്‍നിന്നും 25 ദിവസംകൊണ്ട് 11.27 കോടി രൂപ കളക്ട് ചെയ്തപ്പോള്‍ 4.90 കോടി സാറ്റലൈറ്റ് അവകാശം വിറ്റതിലൂടെയും ലഭിച്ചു. 5.75 കോടി രൂപ ചെലവഴിച്ച സൗണ്ട് തോമ 10.50 കോടി ബോക്‌സോഫീസില്‍നിന്നും നേടിയതിനു പുറമേ 2.60 കോടി സാറ്റലൈറ്റിലൂടെയും കരസ്ഥമാക്കി.
സൂപ്പര്‍ ഹിറ്റുകളിലേക്കുയര്‍ന്ന മറ്റു ചിത്രങ്ങളായ ഹണീബീ(ചെലവ് 7.20 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 11.27 കോടി, സാറ്റലൈറ്റ് 4.90 കോടി), എ ബി സി ഡി (ചെലവ് 5.65 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 9.48 കോടി, സാറ്റലൈറ്റ് 3.05 കോടി), മെമ്മറീസ്‌ (ചെലവ് 3.60 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 8.84കോടി, സാറ്റലൈറ്റ് 3.30 കോടി), നേരം (ചെലവ് മൂന്ന് കോടി, ബോക്‌സോഫീസ് കളക്ഷന്‍ 17(ചെലവ് 7.20 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 7.22 കോടി, സാറ്റലൈറ്റ് 2.40 കോടി), പുണ്യാളന്‍ (ചെലവ് 2.75 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 6.82 കോടി, സാറ്റലൈറ്റ് 2.65 കോടി) എന്നിവയും പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.
കമ്മത്ത് ആന്‍ഡ് കമ്മത്ത്, പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ആമേന്‍, മുംബൈ പൊലീസ്, ഭാര്യ അത്ര പോര, ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍, സെല്ലുലോയ്ഡ്, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങള്‍.
ലാഭം നേടിയതില്‍ ദൃശ്യമാണ് ഒന്നാമതെങ്കിലും ഹണീബീയുടെ വിജയം ശ്രദ്ധേയമാണ്. മൂന്നിരട്ടിയിലധികം ലാഭം ഹണീബീ കൊയ്തു. 3.20 കോടി മാത്രം ചെലവഴിച്ചപ്പോള്‍ 12.30 കോടിയാണ് തിരികെ ലഭിച്ചത്. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിന്റെ കന്നിസംരംഭമായിരുന്നു എന്ന നിലക്ക് ഇതൊരു മഹത്തായ നേട്ടംതന്നെയായിരുന്നു. അതേസമയം മോഹന്‍ലാലിന്റെ ദൃശ്യം അഞ്ചിരട്ടിയിലധികം ലാഭമാണ് നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്.source

രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍



 സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 എംബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും അനുവാദമുണ്ടാകും. പരീക്ഷണമെന്ന നിലയിലാണ് നിലവില്‍ പദ്ധതി അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വീസ് പ്രൊവൈഡറായ ഡി വോയിസാണ് ഐടി വകുപ്പിനായി പദ്ധതി നടപ്പിലാക്കുന്നത്.

എന്നാല്‍ ഈ വൈഫേ ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ല. ആരാണ് വൈഫൈ ഉപയോഗിക്കുന്നതെന്നും എന്താണ് ഡൗണ്‍ലൗഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെര്‍വറില്‍ ശേഖരിക്കും. വൈഫൈ ലഭ്യമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും ക്രമീകരിച്ചിട്ടുണ്ട്.

വൈഫൈക്കൊപ്പം നഗരത്തിലെ പൊതുകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഒരേ സമയം 2,000 പേര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം എന്നാണ് ഐടി അധികൃതര്‍ പറയുന്നത്. 512 കെബിപിഎസ് ആണ് വൈഫൈയുടെ കുറഞ്ഞ വേഗത.

വൈഫേയില്‍ എന്തെങ്കിലും രീതിയിലുള്ള പരാതി നിലനില്‍ക്കുന്നുവെങ്കില്‍ അത് പരിഹരിക്കാന്‍ ഉപയോക്താവിന് 1800 123 9636 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാനും അവസരമുണ്ട്. 

രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍



 സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 എംബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനും അനുവാദമുണ്ടാകും. പരീക്ഷണമെന്ന നിലയിലാണ് നിലവില്‍ പദ്ധതി അഞ്ചിടങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സര്‍വീസ് പ്രൊവൈഡറായ ഡി വോയിസാണ് ഐടി വകുപ്പിനായി പദ്ധതി നടപ്പിലാക്കുന്നത്.

എന്നാല്‍ ഈ വൈഫേ ദുരുപയോഗം ചെയ്യാന്‍ സാധിക്കില്ല. ആരാണ് വൈഫൈ ഉപയോഗിക്കുന്നതെന്നും എന്താണ് ഡൗണ്‍ലൗഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെര്‍വറില്‍ ശേഖരിക്കും. വൈഫൈ ലഭ്യമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും ക്രമീകരിച്ചിട്ടുണ്ട്.

വൈഫൈക്കൊപ്പം നഗരത്തിലെ പൊതുകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഒരേ സമയം 2,000 പേര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം എന്നാണ് ഐടി അധികൃതര്‍ പറയുന്നത്. 512 കെബിപിഎസ് ആണ് വൈഫൈയുടെ കുറഞ്ഞ വേഗത.

വൈഫേയില്‍ എന്തെങ്കിലും രീതിയിലുള്ള പരാതി നിലനില്‍ക്കുന്നുവെങ്കില്‍ അത് പരിഹരിക്കാന്‍ ഉപയോക്താവിന് 1800 123 9636 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാനും അവസരമുണ്ട്. 

ഫെയ്‌സ്ബുക്ക് 'പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും': പഠനം


ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം
2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും



ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു 'പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു'മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.

അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്.

'മൈസ്‌പേസ്' ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നീ ഗവേഷകര്‍ ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന് പ്രവചിക്കുന്നത്.

കെട്ടടങ്ങുംമുമ്പാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ വളരെ വേഗം പടരുന്നത്. അതിന്റെ രീതിശാസ്ത്രം പകര്‍ച്ചവ്യാധി മാതൃകകളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പകര്‍ച്ചവ്യാധി മാതൃകയാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഗതിവിഗതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവായി ലഭ്യമായ ഗൂഗിള്‍ ഡേറ്റയും ഇതിനായി ഉപയോഗിച്ചു.

നിലവില്‍ ലോകത്താകമാനം 110 കോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അസുഖകരമായ ഒരു റിപ്പോര്‍ട്ടാണ് പ്രിന്‍സ്റ്റണ്‍ ഗവേഷകരുടേത്.

ഫെയ്‌സ്ബുക്കിലെ ഡേറ്റാ ഉപയോഗം 2012 മുതല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് വളരെ വേഗം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറോടെ ഫെയ്‌സ്ബുക്കിന്റെ വലിപ്പം 20 ശതമാനം കുറയും'.

'ഏറ്റവും മികച്ച മാതൃകകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ പ്രകാരം, വലിയ പതനമാണ് ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത്. 2015-2017 കാലത്ത് 80 ശതമാനം യൂസര്‍മാരെ നഷ്ടമാകും' - റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ ചെറുപ്പക്കാരായ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകലാന്‍ തുടങ്ങിയെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ പഠനറിപ്പോര്‍ട്ട് വന്നതിരിക്കുന്നത്.

ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് ശേഷമേ അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടൂ.

പഠനറിപ്പോര്‍ട്ട് ഇങ്ങനെയാണെങ്കിലും, നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ 29 കാരനായ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യസമ്പാദ്യം ഇപ്പോള്‍ ഏതാണ്ട് 1900 കോടി ഡോളര്‍ (1.17 ലക്ഷം കോടി രൂപ) ആണ് - AFP

ഫെയ്‌സ്ബുക്ക് 'പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും': പഠനം


ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം
2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും



ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു 'പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു'മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.

അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്.

'മൈസ്‌പേസ്' ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നീ ഗവേഷകര്‍ ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന് പ്രവചിക്കുന്നത്.

കെട്ടടങ്ങുംമുമ്പാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ വളരെ വേഗം പടരുന്നത്. അതിന്റെ രീതിശാസ്ത്രം പകര്‍ച്ചവ്യാധി മാതൃകകളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പകര്‍ച്ചവ്യാധി മാതൃകയാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഗതിവിഗതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവായി ലഭ്യമായ ഗൂഗിള്‍ ഡേറ്റയും ഇതിനായി ഉപയോഗിച്ചു.

നിലവില്‍ ലോകത്താകമാനം 110 കോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അസുഖകരമായ ഒരു റിപ്പോര്‍ട്ടാണ് പ്രിന്‍സ്റ്റണ്‍ ഗവേഷകരുടേത്.

ഫെയ്‌സ്ബുക്കിലെ ഡേറ്റാ ഉപയോഗം 2012 മുതല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് വളരെ വേഗം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറോടെ ഫെയ്‌സ്ബുക്കിന്റെ വലിപ്പം 20 ശതമാനം കുറയും'.

'ഏറ്റവും മികച്ച മാതൃകകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ പ്രകാരം, വലിയ പതനമാണ് ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത്. 2015-2017 കാലത്ത് 80 ശതമാനം യൂസര്‍മാരെ നഷ്ടമാകും' - റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ ചെറുപ്പക്കാരായ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകലാന്‍ തുടങ്ങിയെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ പഠനറിപ്പോര്‍ട്ട് വന്നതിരിക്കുന്നത്.

ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് ശേഷമേ അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടൂ.

പഠനറിപ്പോര്‍ട്ട് ഇങ്ങനെയാണെങ്കിലും, നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ 29 കാരനായ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യസമ്പാദ്യം ഇപ്പോള്‍ ഏതാണ്ട് 1900 കോടി ഡോളര്‍ (1.17 ലക്ഷം കോടി രൂപ) ആണ് - AFP

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google