Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

2013 ൽ ഗൂഗ്ലിളിൽ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയം കത്രീന കൈഫും IRCTC യും

2013 ലെ ഗൂഗിളിന്റെ കണക്കു പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സേർച്ച്‌ ചെയ്ത സെലിബ്രിറ്റി പട്ടം കത്രീന കൈഫിന്.സൽമാൻ ഖാൻ ,സച്ചിൻ ടെൻഡുൽകർ , ദീപികാ പദുകോണ്‍ ,ഷാരൂഖ്‌ ഖാൻ എന്നിവരും ഇന്ത്യക്കാര്ക്ക് ഗൂഗിളിൽ പ്രിയപ്പെട്ടവർ തന്നെ.ഏറ്റവും കൂടുതൽ സേർച്ച്‌ ചെയ്ത വെബ്‌ സൈറ്റ് ഇന്ത്യൻ റെയിൽവേയുടെ IRCTC യ്ക്കാണ് .

കൂടാതെ ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റായ FLIPKART ,OLX പ്രമുഖ സ്പോർട്സ് സൈറ്റായ ESPN ൻറെ ക്രിക്ക് ഇൻഫോ എന്നീ സൈറ്റുകളും  സെർച്ചുകളിൽ മുൻപിലാണ്.
സിനിമകളിൽ മുൻപിൽ ചെന്നൈ എക്സ്പ്രെസ്സും ആഷികി 2 വുമാണ് മുൻപിൽ.
ടെക് രംഗത്ത് സാംസങ്ങിന്റെ ഗാലക്സി S4 ഉം നോകിയയുടെ ലുമിയ 520 യ്ക്കും സെർച്ചുകൾ കൂടുതലാണ്.

2013 ൽ ഗൂഗ്ലിളിൽ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയം കത്രീന കൈഫും IRCTC യും

2013 ലെ ഗൂഗിളിന്റെ കണക്കു പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സേർച്ച്‌ ചെയ്ത സെലിബ്രിറ്റി പട്ടം കത്രീന കൈഫിന്.സൽമാൻ ഖാൻ ,സച്ചിൻ ടെൻഡുൽകർ , ദീപികാ പദുകോണ്‍ ,ഷാരൂഖ്‌ ഖാൻ എന്നിവരും ഇന്ത്യക്കാര്ക്ക് ഗൂഗിളിൽ പ്രിയപ്പെട്ടവർ തന്നെ.ഏറ്റവും കൂടുതൽ സേർച്ച്‌ ചെയ്ത വെബ്‌ സൈറ്റ് ഇന്ത്യൻ റെയിൽവേയുടെ IRCTC യ്ക്കാണ് .

കൂടാതെ ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റായ FLIPKART ,OLX പ്രമുഖ സ്പോർട്സ് സൈറ്റായ ESPN ൻറെ ക്രിക്ക് ഇൻഫോ എന്നീ സൈറ്റുകളും  സെർച്ചുകളിൽ മുൻപിലാണ്.
സിനിമകളിൽ മുൻപിൽ ചെന്നൈ എക്സ്പ്രെസ്സും ആഷികി 2 വുമാണ് മുൻപിൽ.
ടെക് രംഗത്ത് സാംസങ്ങിന്റെ ഗാലക്സി S4 ഉം നോകിയയുടെ ലുമിയ 520 യ്ക്കും സെർച്ചുകൾ കൂടുതലാണ്.

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം നാളെ


കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം നാളെ ഗവർണർ നിഖിൽ കുമാർ നിർവഹിക്കും . കേരള ക്രിക്കറ്റ് അസോസിയേഷന്റെ വയനാട്ടിലെ കൃഷ്ണഗിരിയിലെ സ്റ്റേഡിയം ചൊവ്വാഴ്ച 4.30 ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.സി. മാത്യു, ട്രഷറര്‍ ടി. ആര്‍. ബാലകൃഷ്ണന്‍, ജോ.സെക്ര. ജയേഷ് ജോര്‍ജ്, വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ജാഫര്‍ സേട്ട്, സെക്രട്ടറി നാസര്‍ മച്ചാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി പി. കെ. ജയലക്ഷ്മി, എം. ഐ.ഷാനവാസ് എം. പി, എം. എല്‍. എ.മാരായ എം. വി. ശ്രേയംസ്‌കുമാര്‍, ഐ. സി. ബാലകൃഷ്ണന്‍, ദേശീയക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയംഗം റോജര്‍ ബിന്നി, മുന്‍ ടെസ്റ്റ്താരം ജവഗല്‍ ശ്രീനാഥ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍ എന്നിവര്‍ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈ ആള്‍ട്ടിട്യൂഡ് ക്രിക്കറ്റ് സ്റ്റേഡിയമാണിത്. ഉദ്ഘാടനച്ചടങ്ങിനെ തുടര്‍ന്ന് ചലച്ചിത്ര താരങ്ങളായ മനോജ്‌കെ. ജയന്‍, ലക്ഷ്മി ഗോപാലസ്വാമി, പത്മപ്രിയ, മിയ, ഉത്തര ഉണ്ണി, പിന്നണി ഗായകരായ ചിത്രാ അയ്യര്‍, ശ്രീനിവാസന്‍, അന്‍വര്‍, നിഷാദ്, സിത്താര എന്നിവര്‍ അവതരിപ്പിക്കുന്ന മെഗാഷോ അരങ്ങേറും. സോണി ടി.വി. റിയാലിറ്റിഷോ ജേതാക്കളായ ഉല്ലാസും ഭൂമിയും അവതരിപ്പിക്കുന്ന റോക്ക് ഡാന്‍സ് ചടങ്ങിന്റെ ആകര്‍ഷണമാണ്. 12 കലാകാരന്‍മാര്‍ ചേര്‍ന്ന് ഫ്യൂഷന്‍ മ്യൂസിക്ക് അവതരിപ്പിക്കും. കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പാസ് ഇല്ലാത്തവര്‍ക്കും ഉദ്ഘാടനച്ചടങ്ങുകളും കലാപരിപാടികളും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്- ബാംഗ്ലൂര്‍ 212 ദേശീയപാതയില്‍ കൃഷ്ണഗിരി ടൗണില്‍നിന്ന് നൂറ് മീറ്റര്‍ ദൂരത്താണ്‌സ്റ്റേഡിയം. ടേബിള്‍ടോപ്പ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനായി ബര്‍മുഡ ഗ്രാസാണ് ഉപയോഗിച്ചത്. വിദേശ രാജ്യങ്ങളിലേതുപോലെയുള്ള ഗ്രാസ് മൗണ്ടുകള്‍ സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്.


പവലിയന്‍ നിര്‍മാണത്തിനായി പരിസ്ഥിതിക്ക് യോജിച്ച നാച്ച്വറല്‍ സ്റ്റോണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം 10000 പേര്‍ക്ക് കളികാണാന്‍ സൗകര്യമുവുമുണ്ട്. 90 മീറ്ററാണ് സ്റ്റേഡിയത്തിന്റെ വൃത്തപരിധി. രാജ്യത്തെ പ്രധാനപ്പെട്ട ടെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടുകളേക്കാള്‍ 20 മീറ്റര്‍ അധികംവരുമിത്. വടകരയില്‍നിന്ന് കൊണ്ടുവന്ന കളിമണ്ണ് ഉപയോഗിച്ചാണ് സ്റ്റേഡിയത്തിലെ അഞ്ചു പിച്ചുകളും തയ്യാറാക്കിയത്. മഴപെയ്താല്‍ ഗ്രൗണ്ടില്‍വെള്ളം കെട്ടിക്കിടക്കാത്ത വിധത്തില്‍ശാസ്ത്രീയമായാണ് ഡ്രെയിനേജ് നിര്‍മാണം. മഴതോര്‍ന്ന് അരമണിക്കൂറിനുള്ളില്‍തന്നെ കളി പുനരാരംഭിക്കാന്‍ സാധിക്കും. 3 സ്ട്രിപ്പ് ആധുനിക ഇന്‍ഡോര്‍ പ്രാക്ടീസ്‌സൗകര്യവും കൃഷ്ണഗിരിസ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏത് അന്താരാഷ്ട്ര സ്റ്റേഡിയത്തോടും കിടപിടിക്കുന്ന പ്ലയേഴ്‌സ് റൂം, ഡൈനിങ് ഹാള്‍, പ്ലെയേഴ്‌സ് ട്രീറ്റ്‌മെന്റ്‌റൂം, കളിക്കാര്‍ക്കുള്ള ഡോര്‍മിറ്ററിസൗകര്യം, വിവിധ ഓഫീസുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പവലിയന്റെ ഒന്നാം നിലയില്‍ 10 അത്യാധുനിക ഗസ്റ്റ്‌റൂമുകളുടെയും ഫിറ്റ്‌നസ് സെന്ററിന്റെയും നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും. പതിനൊന്നേക്കര്‍ സ്ഥലത്ത് 6.5 കോടിരൂപ ചെലവിട്ടാണ്‌സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ദേശീയ ക്രിക്കറ്റ് താരങ്ങളായിരുന്ന സുനില്‍ജോഷി, റോബിന്‍സിങ് എന്നിവരാണ് 2009 ഫെബ്രുവരിയില്‍ നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തത്.
wayand news

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം നാളെ


കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം നാളെ ഗവർണർ നിഖിൽ കുമാർ നിർവഹിക്കും . കേരള ക്രിക്കറ്റ് അസോസിയേഷന്റെ വയനാട്ടിലെ കൃഷ്ണഗിരിയിലെ സ്റ്റേഡിയം ചൊവ്വാഴ്ച 4.30 ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.സി. മാത്യു, ട്രഷറര്‍ ടി. ആര്‍. ബാലകൃഷ്ണന്‍, ജോ.സെക്ര. ജയേഷ് ജോര്‍ജ്, വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ജാഫര്‍ സേട്ട്, സെക്രട്ടറി നാസര്‍ മച്ചാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി പി. കെ. ജയലക്ഷ്മി, എം. ഐ.ഷാനവാസ് എം. പി, എം. എല്‍. എ.മാരായ എം. വി. ശ്രേയംസ്‌കുമാര്‍, ഐ. സി. ബാലകൃഷ്ണന്‍, ദേശീയക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയംഗം റോജര്‍ ബിന്നി, മുന്‍ ടെസ്റ്റ്താരം ജവഗല്‍ ശ്രീനാഥ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍ എന്നിവര്‍ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈ ആള്‍ട്ടിട്യൂഡ് ക്രിക്കറ്റ് സ്റ്റേഡിയമാണിത്. ഉദ്ഘാടനച്ചടങ്ങിനെ തുടര്‍ന്ന് ചലച്ചിത്ര താരങ്ങളായ മനോജ്‌കെ. ജയന്‍, ലക്ഷ്മി ഗോപാലസ്വാമി, പത്മപ്രിയ, മിയ, ഉത്തര ഉണ്ണി, പിന്നണി ഗായകരായ ചിത്രാ അയ്യര്‍, ശ്രീനിവാസന്‍, അന്‍വര്‍, നിഷാദ്, സിത്താര എന്നിവര്‍ അവതരിപ്പിക്കുന്ന മെഗാഷോ അരങ്ങേറും. സോണി ടി.വി. റിയാലിറ്റിഷോ ജേതാക്കളായ ഉല്ലാസും ഭൂമിയും അവതരിപ്പിക്കുന്ന റോക്ക് ഡാന്‍സ് ചടങ്ങിന്റെ ആകര്‍ഷണമാണ്. 12 കലാകാരന്‍മാര്‍ ചേര്‍ന്ന് ഫ്യൂഷന്‍ മ്യൂസിക്ക് അവതരിപ്പിക്കും. കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പാസ് ഇല്ലാത്തവര്‍ക്കും ഉദ്ഘാടനച്ചടങ്ങുകളും കലാപരിപാടികളും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്- ബാംഗ്ലൂര്‍ 212 ദേശീയപാതയില്‍ കൃഷ്ണഗിരി ടൗണില്‍നിന്ന് നൂറ് മീറ്റര്‍ ദൂരത്താണ്‌സ്റ്റേഡിയം. ടേബിള്‍ടോപ്പ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനായി ബര്‍മുഡ ഗ്രാസാണ് ഉപയോഗിച്ചത്. വിദേശ രാജ്യങ്ങളിലേതുപോലെയുള്ള ഗ്രാസ് മൗണ്ടുകള്‍ സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്.


പവലിയന്‍ നിര്‍മാണത്തിനായി പരിസ്ഥിതിക്ക് യോജിച്ച നാച്ച്വറല്‍ സ്റ്റോണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം 10000 പേര്‍ക്ക് കളികാണാന്‍ സൗകര്യമുവുമുണ്ട്. 90 മീറ്ററാണ് സ്റ്റേഡിയത്തിന്റെ വൃത്തപരിധി. രാജ്യത്തെ പ്രധാനപ്പെട്ട ടെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടുകളേക്കാള്‍ 20 മീറ്റര്‍ അധികംവരുമിത്. വടകരയില്‍നിന്ന് കൊണ്ടുവന്ന കളിമണ്ണ് ഉപയോഗിച്ചാണ് സ്റ്റേഡിയത്തിലെ അഞ്ചു പിച്ചുകളും തയ്യാറാക്കിയത്. മഴപെയ്താല്‍ ഗ്രൗണ്ടില്‍വെള്ളം കെട്ടിക്കിടക്കാത്ത വിധത്തില്‍ശാസ്ത്രീയമായാണ് ഡ്രെയിനേജ് നിര്‍മാണം. മഴതോര്‍ന്ന് അരമണിക്കൂറിനുള്ളില്‍തന്നെ കളി പുനരാരംഭിക്കാന്‍ സാധിക്കും. 3 സ്ട്രിപ്പ് ആധുനിക ഇന്‍ഡോര്‍ പ്രാക്ടീസ്‌സൗകര്യവും കൃഷ്ണഗിരിസ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏത് അന്താരാഷ്ട്ര സ്റ്റേഡിയത്തോടും കിടപിടിക്കുന്ന പ്ലയേഴ്‌സ് റൂം, ഡൈനിങ് ഹാള്‍, പ്ലെയേഴ്‌സ് ട്രീറ്റ്‌മെന്റ്‌റൂം, കളിക്കാര്‍ക്കുള്ള ഡോര്‍മിറ്ററിസൗകര്യം, വിവിധ ഓഫീസുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പവലിയന്റെ ഒന്നാം നിലയില്‍ 10 അത്യാധുനിക ഗസ്റ്റ്‌റൂമുകളുടെയും ഫിറ്റ്‌നസ് സെന്ററിന്റെയും നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും. പതിനൊന്നേക്കര്‍ സ്ഥലത്ത് 6.5 കോടിരൂപ ചെലവിട്ടാണ്‌സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ദേശീയ ക്രിക്കറ്റ് താരങ്ങളായിരുന്ന സുനില്‍ജോഷി, റോബിന്‍സിങ് എന്നിവരാണ് 2009 ഫെബ്രുവരിയില്‍ നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തത്.
wayand news

രണ്ടാമത് മൌണ്ടെയിൻ സൈക്കിൾ റേസ് വയനാട്ടിൽ


രണ്ടാമത് മൌണ്ടെയിൻ സൈക്കിൾ റേസ് ഫെബ്രുവരിയിൽ വയനാട്ടിൽ വച്ച് നടത്തപ്പെടും.
കഴിഞ്ഞ വർഷം വൻവിജയമായിരുന്ന ഒന്നാമത് മൌണ്ടെയിൻ സൈക്കിൾ റേസിന്റെ രണ്ടാം ഭാഗം നടത്തുന്നത് ടൂറിസം ഡിപ്പാർട്ട്മെന്റാണ്.

   10 ലക്ഷത്തിൽ പരം വിലമതിക്കുന്ന സമ്മാനങ്ങളാണ് ടൂറിസം ഡിപ്പാർട്ട്മെന്റ്റ് ഒരുക്കിയിരിക്കുന്നത്.പൊഴുതന പഞ്ചായത്തിലെ പെരുങ്ങോട-കല്ലൂർ റോഡിനടുത്താണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.

View English Version of this News-Mtb Kerala Mountain Cycle race

എന്താണ് കസ്തൂരി രംഗൻ റിപ്പോർട്ട്‌

   പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഗട്ട മലനിരകളിൽ വികസന പ്രവർത്തനങ്ങളും കെട്ടിട നിർമ്മാണവും
മറ്റും നിരോധിച്ചു കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നാണ് കസ്തൂരി രംഗൻ റിപ്പോർട്ട്‌ പറയുന്നത് . എന്നാൽ മനുഷ്യനെ പൂർണമായും അവഗണിച്ചുകൊണ്ടുള്ള റിപ്പോർട്ട്‌ നടപ്പാക്കാൻ കഴിയില്ല.

ചില വ്യവസ്ഥകളോടെയാണ് തത്ത്വത്തില്‍ റിപ്പോര്‍ട്ട് അംഗീകരിച്ചിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. പരിസ്ഥിതിലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍, ഉത്തരവ് പുറപ്പെടുവിച്ച നവംബര്‍ 13 മുതല്‍ ഖനനം, ക്വാറി പ്രവര്‍ത്തനം, താപവൈദ്യുതനിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്നകെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഉണ്ടാക്കുന്നത് എന്നിവ നിരോധിച്ചിട്ടുണ്ട്. 50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗണ്‍ഷിപ്പും വികസനപദ്ധതികളും 'ചുവപ്പ്' വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളും ഇവിടെ നിരോധിച്ചു. അതേസമയം, ഏപ്രില്‍ 17-ന് മുമ്പ്, മന്ത്രാലയത്തിന്റെ പരിസ്ഥിതിപ്രത്യാഘാതവിലയിരുത്തല്‍ സമിതിയുടെയോ സംസ്ഥാനപരിസ്ഥിതി പ്രത്യാഘാതവിലയിരുത്തല്‍ വകുപ്പിന്റെയോ പരിഗണനയിലിരിക്കുന്ന കേസുകള്‍ ഇവയില്‍ നിന്ന് ഒഴിവാക്കി. അപേക്ഷ നല്‍കിയ സമയത്ത് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമേ ഇവയ്ക്ക് ബാധകമാകൂ.

'ചുവപ്പ്' വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളില്‍ കേന്ദ്രമലിനീകരണനിയന്ത്രണബോര്‍ഡിന്റെ പട്ടികയില്‍പ്പെട്ടവ മാത്രമല്ല, സംസ്ഥാനമലിനീകരണനിയന്ത്രണബോര്‍ഡിന്റെ പട്ടികയില്‍പ്പെട്ടവയും ഉള്‍പ്പെടുന്നതായി ഉത്തരവില്‍ പറയുന്നുണ്ട്.

പശ്ചിമഘട്ടത്തിന്റെ 60 ശതമാനവും മനുഷ്യര്‍ കുടിയേറുകയും തോട്ടങ്ങളും മറ്റും സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞതായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 40 ശതമാനം മാത്രമാണ് സ്വാഭാവികനിലയിലുള്ളത്. ജൈവപരമായി സമ്പന്നമായതും തുടര്‍ച്ച നിലനിര്‍ത്തുന്നതുമായ ഭൂഭാഗം ഏതാണ്ട് 59,940 ചതുരശ്രകിലോമീറ്റര്‍ വരും. അതായത് 37 ശതമാനം. ഇവിടെയാണ് സംരക്ഷിതവനങ്ങളും ലോകപൈതൃകപ്രദേശങ്ങളും കടുവ - ആന ഇടനാഴികളും മറ്റുമുള്ളത്. ഈ മേഖലയാണ് സമിതി പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയിരിക്കുന്നത്.

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, തൊടുപുഴ, ഉടുമ്പഞ്ചോല, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൊല്ലം ജില്ലയിലെ പത്തനാപുരം, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ , കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, വടകര, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, പത്തനംതിട്ടയിലെ കോഴഞ്ചേരി, റാന്നി, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം , വയനാട് ജില്ലയിലെ മാനന്തവാടി, വൈത്തിരി എന്നീ താലൂക്കുകളിലാണ് പരിസ്ഥിതി ലോലപ്രദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിക്കപ്പെടുകയാണെങ്കില്‍ 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം നിയമനടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് പ്രകാരമുള്ള പരിസ്ഥിതിലോലപ്രദേശങ്ങള്‍

തിരുവനന്തപുരം - നെടുമങ്ങാട് താലൂക്ക്: പെരിങ്ങമ്മല, തെന്നൂര്‍, വിതുര, മണ്ണൂര്‍ക്കര. നെയ്യാറ്റിന്‍കര താലൂക്ക്: വാഴിച്ചാല്‍, കള്ളിക്കാട്, അമ്പൂരി.

കൊല്ലം- പത്തനാപുരം താലൂക്ക് : പുന്നല, പിറവന്തൂര്‍, ഇടമണ്‍, തെന്‍മല, ആര്യങ്കാവ്, തിങ്കള്‍ക്കരിക്കകം, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട.

കോട്ടയം- കാഞ്ഞിരപ്പള്ളി താലൂക്ക് : കൂട്ടിക്കല്‍. മീനച്ചില്‍ താലൂക്ക്: മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര.

ഇടുക്കി - ദേവികുളം താലൂക്ക് : മറയൂര്‍, കീഴാന്തൂര്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, കുട്ടമ്പുഴ, കൊട്ടകാമ്പൂര്‍, കാന്തല്ലൂര്‍, വട്ടവട, മാങ്കുളം, മന്നാംകണ്ടം, പള്ളിവാസല്‍, ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍. പീരുമേട് താലൂക്ക് : ഉപ്പുതറ, കുമിളി, മഞ്ഞുമല, പെരിയാര്‍, കൊക്കയാര്‍, പീരുമേട്, മേപ്പാറ, പെരുവന്താനം. തൊടുപുഴ താലൂക്ക്: കഞ്ഞിക്കുഴി, ഉടുമ്പന്നൂര്‍, ഇടുക്കിയുടെ ഭാഗം, അറക്കുളം.

ഉടുമ്പന്‍ചോല താലൂക്ക് : ചിന്നക്കനാല്‍, ബൈസണ്‍വാലി, രാജകുമാരി, പൂപ്പാറ, രാജാക്കാട്, കൊന്നത്തൊടി, ശാന്തന്‍പാറ, കാന്തിപ്പാറ, വാത്തിക്കുടി, ചതുരംഗപാറ, ഉടുമ്പന്‍ചോല, ഉപ്പുതോട്, പാറത്തോട്, കല്‍ക്കൂന്തല്‍, തങ്കമണിയുടെ ഭാഗം, അയ്യപ്പന്‍കോവില്‍, പാമ്പാടുംപാറ, കട്ടപ്പന, കരുണാപുരം, വണ്ടന്‍മേട്, ആനക്കര, ആനവിലാസം, ചക്കുപള്ളം.
പത്തനംതിട്ട -കോഴഞ്ചേരി താലൂക്ക്: തണ്ണിത്തോട്, അരുവാപ്പുലം. റാന്നി താലൂക്ക്: ചിറ്റാര്‍-സീതത്തോട്, കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര.

തൃശ്ശൂര്‍ - മുകുന്ദപുരം താലൂക്ക്: പരിയാരം.

പാലക്കാട് - ആലത്തൂര്‍ താലൂക്ക്: കിഴക്കഞ്ചേരി-1. ചിറ്റൂര്‍ താലൂക്ക്: മുതലമട-1, മുതലമട-2, നെല്ലിയാമ്പതി. മണ്ണാര്‍ക്കാട് താലൂക്ക്: പുതൂര്‍, പാടവയല്‍, അഗളി, കോട്ടത്തറ, കല്ലാമല, ഷോളയാര്‍, പാലക്കയം. പാലക്കാട് താലൂക്ക്: പുതുപ്പരിയാരം-1, മലമ്പുഴ-1, പുതുശ്ശേരി ഈസ്റ്റ്.

മലപ്പുറം - നിലമ്പൂര്‍ താലൂക്ക്: ചുങ്കത്തറ, കുറുമ്പിലങ്ങോട്, വഴിക്കടവ്, അകമ്പാടം, കരുളായ്, അമരമ്പലം, ചീക്കോട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട്.

കോഴിക്കോട് - കോഴിക്കോട് താലൂക്ക് : കെടവൂര്‍, പുതുപ്പാടി, നെല്ലിപ്പൊയില്‍, കോടഞ്ചേരി, തിരുവമ്പാടി. കൊയിലാണ്ടി താലൂക്ക്: ചെമ്പനോട, ചക്കിട്ടപാറ. വടകര താലൂക്ക്: തിനൂര്‍, കാവിലുമ്പാറ.

വയനാട് - മാനന്തവാടി താലൂക്ക് : തിരുനെല്ലി, തൃശ്ശിലേരി, പേരിയ, തൊണ്ടര്‍നാട്. സുല്‍ത്താന്‍ ബത്തേരി താലൂക്ക്: കിടങ്ങനാട്, നൂല്‍പ്പുഴ. വൈത്തിരി താലൂക്ക്: തരിയോട്, അച്ചൂരാനം, പൊഴുതന, കോട്ടപ്പടിയുടെ ഭാഗം, ചുണ്ടേല്‍, കുന്നത്തിടവക, വെള്ളരിമല.

കണ്ണൂര്‍ -തലശ്ശേരി താലൂക്ക്: ആറളം, കൊട്ടിയൂര്‍, ചെറുവാഞ്ചേരി

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google