Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

മൊബൈല്‍ കരുത്തില്‍ സാംസങിന് 26 ശതമാനം ലാഭവര്‍ധന

സ്മാര്‍ട്ട്‌ഫോണ്‍ വിപണി സാംസങിനെ വീണ്ടും തുണച്ചു. ഈ സാമ്പത്തികവര്‍ഷത്തെ മൂന്നാംപാദത്തില്‍ 26 ശതമാനമാണ് കമ്പനിയുടെ ലാഭത്തിലെ വര്‍ധന. ഇക്കാര്യത്തില്‍ മെമ്മറി ചിപ്പ് ബിസിനസും കമ്പനിക്ക് തുണയായതായി വിലയിരുത്തപ്പെടുന്നു. 2013 ജൂലായ്-സപ്തംബര്‍ കാലത്ത് സാംസങ് നേടിയ ലാഭം 760 കോടി ഡോളര്‍ (47,000 കോടി രൂപ) ആണ്
സാംസങിന് കഴിഞ്ഞ പാദത്തില്‍ റിക്കോര്‍ഡ് ലാഭം ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ പ്രവചനം ശരിവെച്ചിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവന്ന കണക്ക്. 

കമ്പനിയുടെ വരുമാനം വര്‍ധിക്കത്തക്ക വിധം പുതിയ ഉത്പന്നങ്ങള്‍ തുടരെ പുറത്തിറക്കാന്‍ സാംസങിന് കഴിയുന്നുണ്ട്. ഏറ്റവുമൊടുവില്‍ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി റൗണ്ട് ആണ് സാംസങ് രംഗത്തെത്തിച്ചത്.


നവീനത ഉറപ്പാക്കുംവിധം ഗവേഷണരംഗത്ത് വലിയ മുതല്‍മുടക്ക് സാംസങ് നടത്തുന്നുണ്ട്. കമ്പനിയുടെ വിജയത്തിന് പിന്നില്‍ ഇതും ഒരു ഘടകമാണെന്ന് വിലയിരുത്തപ്പെടുന്നു. 



മാത്രമല്ല, അര്‍ധചാലക രംഗത്തും സാംസങിന്റെ ബിസിനസ് കരുത്താര്‍ജിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍, അതിന് മുമ്പത്തെ മൂന്നു മാസത്തെ അപേക്ഷിച്ച് മെമ്മറി ചിപ്പ് കച്ചവടത്തില്‍ 12 ശതമാനം വരുമാന വര്‍ധനയാണ് രേഖപ്പെടുത്തിയത്.

മൊബൈല്‍ കരുത്തില്‍ സാംസങിന് 26 ശതമാനം ലാഭവര്‍ധന

സ്മാര്‍ട്ട്‌ഫോണ്‍ വിപണി സാംസങിനെ വീണ്ടും തുണച്ചു. ഈ സാമ്പത്തികവര്‍ഷത്തെ മൂന്നാംപാദത്തില്‍ 26 ശതമാനമാണ് കമ്പനിയുടെ ലാഭത്തിലെ വര്‍ധന. ഇക്കാര്യത്തില്‍ മെമ്മറി ചിപ്പ് ബിസിനസും കമ്പനിക്ക് തുണയായതായി വിലയിരുത്തപ്പെടുന്നു. 2013 ജൂലായ്-സപ്തംബര്‍ കാലത്ത് സാംസങ് നേടിയ ലാഭം 760 കോടി ഡോളര്‍ (47,000 കോടി രൂപ) ആണ്
സാംസങിന് കഴിഞ്ഞ പാദത്തില്‍ റിക്കോര്‍ഡ് ലാഭം ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ പ്രവചനം ശരിവെച്ചിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവന്ന കണക്ക്. 

കമ്പനിയുടെ വരുമാനം വര്‍ധിക്കത്തക്ക വിധം പുതിയ ഉത്പന്നങ്ങള്‍ തുടരെ പുറത്തിറക്കാന്‍ സാംസങിന് കഴിയുന്നുണ്ട്. ഏറ്റവുമൊടുവില്‍ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി റൗണ്ട് ആണ് സാംസങ് രംഗത്തെത്തിച്ചത്.


നവീനത ഉറപ്പാക്കുംവിധം ഗവേഷണരംഗത്ത് വലിയ മുതല്‍മുടക്ക് സാംസങ് നടത്തുന്നുണ്ട്. കമ്പനിയുടെ വിജയത്തിന് പിന്നില്‍ ഇതും ഒരു ഘടകമാണെന്ന് വിലയിരുത്തപ്പെടുന്നു. 



മാത്രമല്ല, അര്‍ധചാലക രംഗത്തും സാംസങിന്റെ ബിസിനസ് കരുത്താര്‍ജിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍, അതിന് മുമ്പത്തെ മൂന്നു മാസത്തെ അപേക്ഷിച്ച് മെമ്മറി ചിപ്പ് കച്ചവടത്തില്‍ 12 ശതമാനം വരുമാന വര്‍ധനയാണ് രേഖപ്പെടുത്തിയത്.

4G സ്മാർട്ട്‌ഫോണുമായി XOLO

4G യിൽ വർക്ക് ചെയ്യുന്ന തങ്ങളുടെ ആദ്യത്തെ സ്മാർട്ട്‌ഫോണുമായി XOLO.
അടുത്ത് തന്നെ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന XOLO LT900 , സ്നാപ്ഡ്രാഗണ്‍  S4  DUAL CORE പ്രോസ്സസറിലാണ് പ്രവർത്തിക്കുന്നത്. 4.3 ഇഞ്ച്‌ ഓഗസ് ദിസ്പ്ലയുള്ള ഫോണിനു 8 MP ക്യാമറയും 1GB റാമുമാണ് ഉള്ളത്.
android 4.2.2 യിൽ പ്രവര്ത്തിക്കുന്ന XOLO LT 900 യുടെ ബാക്കി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലാ..


4G സ്മാർട്ട്‌ഫോണുമായി XOLO

4G യിൽ വർക്ക് ചെയ്യുന്ന തങ്ങളുടെ ആദ്യത്തെ സ്മാർട്ട്‌ഫോണുമായി XOLO.
അടുത്ത് തന്നെ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന XOLO LT900 , സ്നാപ്ഡ്രാഗണ്‍  S4  DUAL CORE പ്രോസ്സസറിലാണ് പ്രവർത്തിക്കുന്നത്. 4.3 ഇഞ്ച്‌ ഓഗസ് ദിസ്പ്ലയുള്ള ഫോണിനു 8 MP ക്യാമറയും 1GB റാമുമാണ് ഉള്ളത്.
android 4.2.2 യിൽ പ്രവര്ത്തിക്കുന്ന XOLO LT 900 യുടെ ബാക്കി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലാ..


പുതുട്രെന്‍ഡാകാന്‍ ഗാലക്‌സി ട്രെന്‍ഡ്

വില പതിനായിരം വരെയാകാം, അതില്‍ കൂടരുത്. സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ മിക്കവരും ഇങ്ങനെയൊരു തീരുമാനം മനസിലുറപ്പിച്ചാണ് കടകളിലെത്തുക. പതിനായിരം രൂപയ്ക്ക് മുകളിലുളള തുക ഫോണിന് വേണ്ടി മുടക്കുന്നത് മണ്ടത്തരമാണ് എന്ന സാമ്പത്തിക അച്ചടക്കബോധം മനസിലുളളതുകൊണ്ടാണിത്.



43,000 രൂപ വിലയുള്ള ഐഫോണ്‍ ഫൈവോ 49,900 രൂപ വരുന്ന ഗാലക്‌സി നോട്ട് ത്രീയോ വാങ്ങുന്നവര്‍ക്ക് ഈ പറഞ്ഞ ബോധമില്ലേ എന്ന് ചോദിച്ച് ആരും അലമ്പുണ്ടാക്കരുത്. പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ കാര്യമാണ്. സ്മാര്‍ട് ആകുകയും വേണം അധികം പൈസ മുടക്കാനുമില്ല എന്ന ചിന്ത മനസിലുള്ള ഞാനടക്കമുളള 'കാറ്റില്‍ ക്ലാസി'ന്റെ കാര്യം.

സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇടത്തരക്കാരെ ആകര്‍ഷിക്കാന്‍ പുതിയൊരു മോഡലുമായാണ് സാംസങിന്റെ വരവ്. ഗാലക്‌സി ട്രെന്‍ഡ് എന്ന പേരില്‍ കമ്പനി അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണിന്റെ വില 8,700 രൂപ. സംഭവം വില്പനയ്‌ക്കെത്തിയിട്ടില്ലെങ്കിലും ഇ-ടെയ്‌ലിങ് സൈറ്റുകളായ ഫ് ളിപ്കാര്‍ട്ടിലും ഇന്‍ഫിബീമിലുമൊക്കെ ഇതിന്റെ വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.


കാഴ്ചയിലും കരുത്തിലും ഓക്കെ എന്ന് പറയിക്കുന്ന ഈ ഫോണിന്റെ വിലയും ആകര്‍ഷകം തന്നെ. 480 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് ടി.എഫ്.ടി. ഡിസ്‌പ്ലേ സ്‌ക്രീനാണ് ട്രെന്‍ഡിലുളളത്. ഡ്യുവല്‍ സിം മോഡലാണിത്. ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എം.ബി.റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍. ഇന്റേണല്‍ മെമ്മറി പോരെന്നുളളവര്‍ക്ക് 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട്.
ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് ഗാലക്‌സി ട്രെന്‍ഡ് പ്രവര്‍ത്തിക്കുക. ഇന്റര്‍നെറ്റുമായി അല്പനേരം മല്ലിട്ടാല്‍ ഫോണിനെ ജെല്ലിബീന്‍ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഇതിന് പുറമെ ടച്ച്‌വിസ് 4.0 യൂസര്‍ഇന്റര്‍ഫേസും ഫോണിലുണ്ട്.

ചില്ലറ ഇഫക്ടുകളോടു കൂടിയ മൂന്ന് മെഗാപിക്‌സല്‍ ക്യാമയാണ് ട്രെന്‍ഡിലുള്ളത. ഫ് ളാഷില്ലാത്തത് വലിയൊരു പോരായ്മ തന്നെ. കണ്കടിവിറ്റിക്കായി ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, എഡ്ജ്, ജി.പി.ആര്‍.എസ്. എന്നീ സംവിധാനങ്ങള്‍ മുന്നോട്ടുവെക്കുന്ന ഫോണിന്റെ ഭാരം 126 ഗ്രാം.

1500 എം.എ.എച്ച് ബാറ്ററിയാണ് ഗാലക്‌സി ട്രെന്‍ഡിന് ജീവന്‍ പകരുക. എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 350 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

കേരളത്തിലെ ഓണം പോലെ ഉത്തരേന്ത്യയില്‍ മുഴുവന്‍ ഷോപ്പിങ് ജ്വരം പടര്‍ന്നുപിടിക്കുന്ന ദീപാവലിക്കാലത്ത് ഗാലക്‌സി ട്രെന്‍ഡ് വിപണിയിലെത്തിക്കാനാണ് സാംസങിന്റെ പരിപാടി. മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുടെ പുതുപുത്തന്‍ മോഡലുകള്‍ക്ക് ഭീഷണിയാകും ഗാലക്‌സി ട്രെന്‍ഡ് എന്നകാര്യത്തില്‍ സംശയമില്ല.
ALL CREDITS GOES TO MATHRUBHUMI

പുതുട്രെന്‍ഡാകാന്‍ ഗാലക്‌സി ട്രെന്‍ഡ്

വില പതിനായിരം വരെയാകാം, അതില്‍ കൂടരുത്. സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ മിക്കവരും ഇങ്ങനെയൊരു തീരുമാനം മനസിലുറപ്പിച്ചാണ് കടകളിലെത്തുക. പതിനായിരം രൂപയ്ക്ക് മുകളിലുളള തുക ഫോണിന് വേണ്ടി മുടക്കുന്നത് മണ്ടത്തരമാണ് എന്ന സാമ്പത്തിക അച്ചടക്കബോധം മനസിലുളളതുകൊണ്ടാണിത്.



43,000 രൂപ വിലയുള്ള ഐഫോണ്‍ ഫൈവോ 49,900 രൂപ വരുന്ന ഗാലക്‌സി നോട്ട് ത്രീയോ വാങ്ങുന്നവര്‍ക്ക് ഈ പറഞ്ഞ ബോധമില്ലേ എന്ന് ചോദിച്ച് ആരും അലമ്പുണ്ടാക്കരുത്. പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ കാര്യമാണ്. സ്മാര്‍ട് ആകുകയും വേണം അധികം പൈസ മുടക്കാനുമില്ല എന്ന ചിന്ത മനസിലുള്ള ഞാനടക്കമുളള 'കാറ്റില്‍ ക്ലാസി'ന്റെ കാര്യം.

സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇടത്തരക്കാരെ ആകര്‍ഷിക്കാന്‍ പുതിയൊരു മോഡലുമായാണ് സാംസങിന്റെ വരവ്. ഗാലക്‌സി ട്രെന്‍ഡ് എന്ന പേരില്‍ കമ്പനി അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണിന്റെ വില 8,700 രൂപ. സംഭവം വില്പനയ്‌ക്കെത്തിയിട്ടില്ലെങ്കിലും ഇ-ടെയ്‌ലിങ് സൈറ്റുകളായ ഫ് ളിപ്കാര്‍ട്ടിലും ഇന്‍ഫിബീമിലുമൊക്കെ ഇതിന്റെ വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.


കാഴ്ചയിലും കരുത്തിലും ഓക്കെ എന്ന് പറയിക്കുന്ന ഈ ഫോണിന്റെ വിലയും ആകര്‍ഷകം തന്നെ. 480 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് ടി.എഫ്.ടി. ഡിസ്‌പ്ലേ സ്‌ക്രീനാണ് ട്രെന്‍ഡിലുളളത്. ഡ്യുവല്‍ സിം മോഡലാണിത്. ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എം.ബി.റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍. ഇന്റേണല്‍ മെമ്മറി പോരെന്നുളളവര്‍ക്ക് 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട്.
ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് ഗാലക്‌സി ട്രെന്‍ഡ് പ്രവര്‍ത്തിക്കുക. ഇന്റര്‍നെറ്റുമായി അല്പനേരം മല്ലിട്ടാല്‍ ഫോണിനെ ജെല്ലിബീന്‍ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഇതിന് പുറമെ ടച്ച്‌വിസ് 4.0 യൂസര്‍ഇന്റര്‍ഫേസും ഫോണിലുണ്ട്.

ചില്ലറ ഇഫക്ടുകളോടു കൂടിയ മൂന്ന് മെഗാപിക്‌സല്‍ ക്യാമയാണ് ട്രെന്‍ഡിലുള്ളത. ഫ് ളാഷില്ലാത്തത് വലിയൊരു പോരായ്മ തന്നെ. കണ്കടിവിറ്റിക്കായി ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, എഡ്ജ്, ജി.പി.ആര്‍.എസ്. എന്നീ സംവിധാനങ്ങള്‍ മുന്നോട്ടുവെക്കുന്ന ഫോണിന്റെ ഭാരം 126 ഗ്രാം.

1500 എം.എ.എച്ച് ബാറ്ററിയാണ് ഗാലക്‌സി ട്രെന്‍ഡിന് ജീവന്‍ പകരുക. എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 350 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

കേരളത്തിലെ ഓണം പോലെ ഉത്തരേന്ത്യയില്‍ മുഴുവന്‍ ഷോപ്പിങ് ജ്വരം പടര്‍ന്നുപിടിക്കുന്ന ദീപാവലിക്കാലത്ത് ഗാലക്‌സി ട്രെന്‍ഡ് വിപണിയിലെത്തിക്കാനാണ് സാംസങിന്റെ പരിപാടി. മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുടെ പുതുപുത്തന്‍ മോഡലുകള്‍ക്ക് ഭീഷണിയാകും ഗാലക്‌സി ട്രെന്‍ഡ് എന്നകാര്യത്തില്‍ സംശയമില്ല.
ALL CREDITS GOES TO MATHRUBHUMI

ബ്ലാക്ക്ബറി ഇന്ത്യക്കാരന്റെ കൈയിലേക്ക്‌



ഒട്ടാവ: കാനഡ ആസ്ഥാനമാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ബ്ലാക്ക്‌ബെറിയുടെ നിയന്ത്രണം ഇനി ഇന്ത്യക്കാരന്. ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനമാണ് ബ്ലാക്ക്‌ബെറി വാങ്ങുന്നത്.
470 കോടി യു.എസ്. ഡോളര്‍ (29,000 കോടി രൂപ )നല്‍കിയാണ് ബ്ലാക്ക്‌ബെറിയെ പ്രേം വത്സ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടു.
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മത്സരം അതിജീവിക്കാന്‍ ബ്ലാക്ക്ബറി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കൈമാറ്റം. ഈ വര്‍ഷം പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, 40 ശതമാനം ജീവനക്കാരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയാണെന്ന് വെള്ളിയാഴ്ച കമ്പനി പ്രഖ്യാപിച്ചിരുന്നു.


    ഫെയര്‍ഫാക്‌സിന് ഇപ്പോള്‍ ബ്ലാക്ക്‌ബെറിയില്‍ 10 ശതമാനം ഓഹരിയുണ്ട്. ബാക്കി ഷെയറിന് ഒന്നിന് ഒന്‍പത് ഡോളര്‍ പ്രകാരമാണ് വില്പന. നവംബര്‍ നാലോടെ ഔപചാരികമായ ഓഹരികൈമാറ്റം പൂര്‍ത്തിയാകും.
  1950 ല്‍ ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സ മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങിന് ശേഷമാണ് കാനഡയിലെത്തുന്നത്. ഒന്റാരിയോ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടിയ അദ്ദേഹം വിവിധ കമ്പനികളില്‍ ജോലി ചെയ്ത ശേഷം സുഹൃത്തുക്കളോടൊപ്പം ഒരു അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി കമ്പനികളെ ഏറ്റെടുത്ത വത്സയുടെ കമ്പനി 1987 ലാണ് ഇവയെല്ലാം ചേര്‍ത്ത് ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനം രൂപവത്ക്കരിക്കുന്നത്.
all credits goes to mathrubhumi
source

ബ്ലാക്ക്ബറി ഇന്ത്യക്കാരന്റെ കൈയിലേക്ക്‌



ഒട്ടാവ: കാനഡ ആസ്ഥാനമാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ബ്ലാക്ക്‌ബെറിയുടെ നിയന്ത്രണം ഇനി ഇന്ത്യക്കാരന്. ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനമാണ് ബ്ലാക്ക്‌ബെറി വാങ്ങുന്നത്.
470 കോടി യു.എസ്. ഡോളര്‍ (29,000 കോടി രൂപ )നല്‍കിയാണ് ബ്ലാക്ക്‌ബെറിയെ പ്രേം വത്സ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടു.
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മത്സരം അതിജീവിക്കാന്‍ ബ്ലാക്ക്ബറി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കൈമാറ്റം. ഈ വര്‍ഷം പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, 40 ശതമാനം ജീവനക്കാരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയാണെന്ന് വെള്ളിയാഴ്ച കമ്പനി പ്രഖ്യാപിച്ചിരുന്നു.


    ഫെയര്‍ഫാക്‌സിന് ഇപ്പോള്‍ ബ്ലാക്ക്‌ബെറിയില്‍ 10 ശതമാനം ഓഹരിയുണ്ട്. ബാക്കി ഷെയറിന് ഒന്നിന് ഒന്‍പത് ഡോളര്‍ പ്രകാരമാണ് വില്പന. നവംബര്‍ നാലോടെ ഔപചാരികമായ ഓഹരികൈമാറ്റം പൂര്‍ത്തിയാകും.
  1950 ല്‍ ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സ മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങിന് ശേഷമാണ് കാനഡയിലെത്തുന്നത്. ഒന്റാരിയോ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടിയ അദ്ദേഹം വിവിധ കമ്പനികളില്‍ ജോലി ചെയ്ത ശേഷം സുഹൃത്തുക്കളോടൊപ്പം ഒരു അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി കമ്പനികളെ ഏറ്റെടുത്ത വത്സയുടെ കമ്പനി 1987 ലാണ് ഇവയെല്ലാം ചേര്‍ത്ത് ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനം രൂപവത്ക്കരിക്കുന്നത്.
all credits goes to mathrubhumi
source

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google