Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്താനുള്ള ആപ്ലിക്കേഷന്‍ തയ്യാറായി


ഫെയ്സ്ബുക്കില്‍ ഫേക്ക് ഐഡികളെകൊണ്ട് വലഞ്ഞവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഫേസ്ബുക്കില്‍ ഫേക്ക് ഐഡികളെ കണ്ടുപിടിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ തയ്യാറായി. ഇസ്രയേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്നത് ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികള്‍ കണ്ടെത്താന്‍ സഹായിക്കും. പുതിയതായി വരുന്ന ഫ്രണ്ട്‌സ്ഷിപ്പ് അപേക്ഷകള്‍ പരിശോധിച്ചശേഷം അംഗീകരിക്കാനും സാധിക്കും.

 അടുത്തിടെ വന്ന കണക്കുപ്രകാരം 1.35 ബില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പത്ത് ശതമാനവും ഫേക്ക് ഐഡികളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ഫേക്ക് ഐഡികളെ തുരത്താന്‍ ആപ്പ് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയത്.ലക്ഷക്കണക്കിന് ആളുകള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും എല്ലാ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

യഥാര്‍ത്ഥ ഉപയോക്താക്കളെപ്പോലെതന്നെയാണ് വ്യാജ ഐഡികളും പ്രവര്‍ത്തിക്കുന്നത്.വ്യാജ പ്രൊഫൈലുകളെ കുറ്റവാളികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ളത്, മാനസിക രോഗികള്‍ എന്നിവങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് അതിനുള്ള ആപ്ലിക്കേഷന് രൂപം നല്‍കാന്‍ തീരൂമാനിച്ചത്.ലൈംഗീക ചൂഷണം ഉള്‍പ്പെടെയുള്ള ഒരുപാട് കുറ്റകൃത്യങ്ങള്‍ വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്നുണ്ട്.

ഫേക്ക്ഓഫ് ആപ്ലികേഷന്‍ നിങ്ങളുടെ സുഹൃത്തുക്കളെ പരിശോധിച്ചശേഷം ഒന്ന് മുതല്‍ പത്തുവരെ റാങ്കുകളില്‍ ഉള്‍പ്പെടുത്തും.ഈ ആപ്ലിക്കേഷന്‍ സംശയാസ്പദമായ പ്രൊഫൈലുകളില്‍ നിരന്തരം പരിശോധന നടത്തും. എന്തെങ്കിലും അസാധാരണമായ കാര്യങ്ങള്‍ ആ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് വേറെ എവിടന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും പരിശോധിക്കും. ഇപ്പോള്‍ 15,000 പേരുടെ പ്രൊഫൈലിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്താനുള്ള ആപ്ലിക്കേഷന്‍ തയ്യാറായി


ഫെയ്സ്ബുക്കില്‍ ഫേക്ക് ഐഡികളെകൊണ്ട് വലഞ്ഞവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഫേസ്ബുക്കില്‍ ഫേക്ക് ഐഡികളെ കണ്ടുപിടിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ തയ്യാറായി. ഇസ്രയേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്നത് ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികള്‍ കണ്ടെത്താന്‍ സഹായിക്കും. പുതിയതായി വരുന്ന ഫ്രണ്ട്‌സ്ഷിപ്പ് അപേക്ഷകള്‍ പരിശോധിച്ചശേഷം അംഗീകരിക്കാനും സാധിക്കും.

 അടുത്തിടെ വന്ന കണക്കുപ്രകാരം 1.35 ബില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പത്ത് ശതമാനവും ഫേക്ക് ഐഡികളാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ഫേക്ക് ഐഡികളെ തുരത്താന്‍ ആപ്പ് നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയത്.ലക്ഷക്കണക്കിന് ആളുകള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും എല്ലാ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

യഥാര്‍ത്ഥ ഉപയോക്താക്കളെപ്പോലെതന്നെയാണ് വ്യാജ ഐഡികളും പ്രവര്‍ത്തിക്കുന്നത്.വ്യാജ പ്രൊഫൈലുകളെ കുറ്റവാളികള്‍, വാണിജ്യാടിസ്ഥാനത്തിലുള്ളത്, മാനസിക രോഗികള്‍ എന്നിവങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് അതിനുള്ള ആപ്ലിക്കേഷന് രൂപം നല്‍കാന്‍ തീരൂമാനിച്ചത്.ലൈംഗീക ചൂഷണം ഉള്‍പ്പെടെയുള്ള ഒരുപാട് കുറ്റകൃത്യങ്ങള്‍ വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്നുണ്ട്.

ഫേക്ക്ഓഫ് ആപ്ലികേഷന്‍ നിങ്ങളുടെ സുഹൃത്തുക്കളെ പരിശോധിച്ചശേഷം ഒന്ന് മുതല്‍ പത്തുവരെ റാങ്കുകളില്‍ ഉള്‍പ്പെടുത്തും.ഈ ആപ്ലിക്കേഷന്‍ സംശയാസ്പദമായ പ്രൊഫൈലുകളില്‍ നിരന്തരം പരിശോധന നടത്തും. എന്തെങ്കിലും അസാധാരണമായ കാര്യങ്ങള്‍ ആ പ്രൊഫൈലുകളില്‍ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് വേറെ എവിടന്നെങ്കിലും മോഷ്ടിച്ചതാണോയെന്നും പരിശോധിക്കും. ഇപ്പോള്‍ 15,000 പേരുടെ പ്രൊഫൈലിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്

ഫെയ്‌സ്ബുക്ക് 'പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും': പഠനം


ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം
2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും



ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു 'പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു'മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.

അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്.

'മൈസ്‌പേസ്' ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നീ ഗവേഷകര്‍ ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന് പ്രവചിക്കുന്നത്.

കെട്ടടങ്ങുംമുമ്പാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ വളരെ വേഗം പടരുന്നത്. അതിന്റെ രീതിശാസ്ത്രം പകര്‍ച്ചവ്യാധി മാതൃകകളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പകര്‍ച്ചവ്യാധി മാതൃകയാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഗതിവിഗതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവായി ലഭ്യമായ ഗൂഗിള്‍ ഡേറ്റയും ഇതിനായി ഉപയോഗിച്ചു.

നിലവില്‍ ലോകത്താകമാനം 110 കോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അസുഖകരമായ ഒരു റിപ്പോര്‍ട്ടാണ് പ്രിന്‍സ്റ്റണ്‍ ഗവേഷകരുടേത്.

ഫെയ്‌സ്ബുക്കിലെ ഡേറ്റാ ഉപയോഗം 2012 മുതല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് വളരെ വേഗം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറോടെ ഫെയ്‌സ്ബുക്കിന്റെ വലിപ്പം 20 ശതമാനം കുറയും'.

'ഏറ്റവും മികച്ച മാതൃകകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ പ്രകാരം, വലിയ പതനമാണ് ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത്. 2015-2017 കാലത്ത് 80 ശതമാനം യൂസര്‍മാരെ നഷ്ടമാകും' - റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ ചെറുപ്പക്കാരായ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകലാന്‍ തുടങ്ങിയെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ പഠനറിപ്പോര്‍ട്ട് വന്നതിരിക്കുന്നത്.

ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് ശേഷമേ അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടൂ.

പഠനറിപ്പോര്‍ട്ട് ഇങ്ങനെയാണെങ്കിലും, നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ 29 കാരനായ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യസമ്പാദ്യം ഇപ്പോള്‍ ഏതാണ്ട് 1900 കോടി ഡോളര്‍ (1.17 ലക്ഷം കോടി രൂപ) ആണ് - AFP

ഫെയ്‌സ്ബുക്ക് 'പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും': പഠനം


ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം
2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും



ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു 'പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു'മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.

അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്.

'മൈസ്‌പേസ്' ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നീ ഗവേഷകര്‍ ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന് പ്രവചിക്കുന്നത്.

കെട്ടടങ്ങുംമുമ്പാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ വളരെ വേഗം പടരുന്നത്. അതിന്റെ രീതിശാസ്ത്രം പകര്‍ച്ചവ്യാധി മാതൃകകളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പകര്‍ച്ചവ്യാധി മാതൃകയാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഗതിവിഗതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവായി ലഭ്യമായ ഗൂഗിള്‍ ഡേറ്റയും ഇതിനായി ഉപയോഗിച്ചു.

നിലവില്‍ ലോകത്താകമാനം 110 കോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അസുഖകരമായ ഒരു റിപ്പോര്‍ട്ടാണ് പ്രിന്‍സ്റ്റണ്‍ ഗവേഷകരുടേത്.

ഫെയ്‌സ്ബുക്കിലെ ഡേറ്റാ ഉപയോഗം 2012 മുതല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് വളരെ വേഗം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറോടെ ഫെയ്‌സ്ബുക്കിന്റെ വലിപ്പം 20 ശതമാനം കുറയും'.

'ഏറ്റവും മികച്ച മാതൃകകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ പ്രകാരം, വലിയ പതനമാണ് ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത്. 2015-2017 കാലത്ത് 80 ശതമാനം യൂസര്‍മാരെ നഷ്ടമാകും' - റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ ചെറുപ്പക്കാരായ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകലാന്‍ തുടങ്ങിയെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ പഠനറിപ്പോര്‍ട്ട് വന്നതിരിക്കുന്നത്.

ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് ശേഷമേ അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടൂ.

പഠനറിപ്പോര്‍ട്ട് ഇങ്ങനെയാണെങ്കിലും, നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ 29 കാരനായ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യസമ്പാദ്യം ഇപ്പോള്‍ ഏതാണ്ട് 1900 കോടി ഡോളര്‍ (1.17 ലക്ഷം കോടി രൂപ) ആണ് - AFP

ഫെയ്സ്ബുക്കില്‍ ദുഃഖ വാര്‍ത്തകള്‍ക്ക് അനുശോചനം പ്രകടിപ്പിക്കാന്‍ ഇനി സഹതാപ ബട്ടണും

ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന മരണ വാര്‍ത്തകള്‍ക്കും, സങ്കടകരമായ മറ്റു വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക എന്നത് ഒരു വിരോധാഭാസമാണ്. വാര്‍ത്ത അറിഞ്ഞതിലുള്ള ദുഖം അറിയിക്കാന്‍ ലൈക്ക് ചെയ്യുക അല്ലാതെ നിലവില്‍ വേറെ ഒരു പോംവഴിയില്ല. സിമ്പതി ബട്ടണ്‍ വഴി അത് മാറ്റുവാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്.


ദുഃഖ വാര്‍ത്തകളോട് ഉപയോക്താക്കള്‍ക്ക് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് സിമ്പതി ബട്ടണ്‍ കൊണ്ടുവരുന്ന കാര്യം ഹഫിംങ്ങ്ടണ്‍ പോസ്റ്റാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് എഞ്ചിനീയര്‍ ഡാന്‍ മുറിയെല്ലോയെ ഉദ്ദരിച്ചാണ് ഹഫിംങ്ങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്റ്റേറ്റസ് ഇമോഷണല്‍ ലിസ്റ്റില്‍ നിന്ന് നെഗറ്റീവ് ഇമോഷണുമായ ടാഗ് ചെയ്യുകയാണെങ്കില്‍ ലൈക്ക് ബട്ടണ് പകരം ആ സ്ഥാനത്ത് സിമ്പതി ബട്ടണായിരിക്കും വരുക.

സാഡ്, ഡിസ്പേര്‍ട്ട് തുടങ്ങിയ പേരിലായിരിക്കും ഈ ബട്ടണ്‍ ചിലപ്പോള്‍ അവതരിപ്പിക്കുക. ഈ പുതിയ ബട്ടണുകള്‍ ഏത് സമയത്തും നിലവില്‍ വരാം എന്നാണ് ഫെയ്സ്ബുക്ക് എഞ്ചിനീയര്‍മാര്‍ പറയുന്നത്. നേരത്തെ തന്നെ ഡിസ് ലൈക്ക് ബട്ടണ്‍ ഉള്‍പ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നിലവില്‍ വന്നിരുന്നില്ല.

ഫെയ്സ്ബുക്കില്‍ ദുഃഖ വാര്‍ത്തകള്‍ക്ക് അനുശോചനം പ്രകടിപ്പിക്കാന്‍ ഇനി സഹതാപ ബട്ടണും

ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന മരണ വാര്‍ത്തകള്‍ക്കും, സങ്കടകരമായ മറ്റു വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക എന്നത് ഒരു വിരോധാഭാസമാണ്. വാര്‍ത്ത അറിഞ്ഞതിലുള്ള ദുഖം അറിയിക്കാന്‍ ലൈക്ക് ചെയ്യുക അല്ലാതെ നിലവില്‍ വേറെ ഒരു പോംവഴിയില്ല. സിമ്പതി ബട്ടണ്‍ വഴി അത് മാറ്റുവാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്.


ദുഃഖ വാര്‍ത്തകളോട് ഉപയോക്താക്കള്‍ക്ക് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് സിമ്പതി ബട്ടണ്‍ കൊണ്ടുവരുന്ന കാര്യം ഹഫിംങ്ങ്ടണ്‍ പോസ്റ്റാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് എഞ്ചിനീയര്‍ ഡാന്‍ മുറിയെല്ലോയെ ഉദ്ദരിച്ചാണ് ഹഫിംങ്ങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്റ്റേറ്റസ് ഇമോഷണല്‍ ലിസ്റ്റില്‍ നിന്ന് നെഗറ്റീവ് ഇമോഷണുമായ ടാഗ് ചെയ്യുകയാണെങ്കില്‍ ലൈക്ക് ബട്ടണ് പകരം ആ സ്ഥാനത്ത് സിമ്പതി ബട്ടണായിരിക്കും വരുക.

സാഡ്, ഡിസ്പേര്‍ട്ട് തുടങ്ങിയ പേരിലായിരിക്കും ഈ ബട്ടണ്‍ ചിലപ്പോള്‍ അവതരിപ്പിക്കുക. ഈ പുതിയ ബട്ടണുകള്‍ ഏത് സമയത്തും നിലവില്‍ വരാം എന്നാണ് ഫെയ്സ്ബുക്ക് എഞ്ചിനീയര്‍മാര്‍ പറയുന്നത്. നേരത്തെ തന്നെ ഡിസ് ലൈക്ക് ബട്ടണ്‍ ഉള്‍പ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നിലവില്‍ വന്നിരുന്നില്ല.

ഫേസ്ബുക്കിൽ കൊഴിഞ്ഞു പോക്ക് രൂക്ഷമായി – എല്ലാവർക്കും ഫേസ്ബുക്ക് മടുത്തോ!!


ഓരോ മാസവും ഫേസ്ബുക്കില്‍ നിന്ന് പിരിഞ്ഞുപോകുന്നവരുടെ എണ്ണം ഭീമമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമാണ് പിരിഞ്ഞുപോകല്‍ ഏറ്റവും രൂക്ഷം. ദ ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കിന് കഴിഞ്ഞ മാസം മാത്രം അമേരിക്കയില്‍ നിന്ന് നഷ്ടമായത് 6 മില്ല്യണ്‍ ഉപഭോക്താക്കളെയാണ്. ബ്രിട്ടണിലും പിരിഞ്ഞുപോകുന്നവരുടെ എണ്ണം കൂടിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുമാസത്തെ കണക്കെടുത്താല്‍ പിരിഞ്ഞുപോകുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുമില്ല.
അമേരിക്കയില്‍ ശരാശരി എല്ലാ മാസവും 9 മില്ല്യണും ബ്രിട്ടണില്‍ 2 മില്ല്യണുമെന്നാണ് കണക്ക്. അമേരിക്കയില്‍ ഉപഭോക്താക്കള്‍ ഫേസ്ബുക്കിന് മുന്നില്‍ ഇരിക്കുന്ന സമയത്തിലും കുറവ് വന്നിട്ടുണ്ട്.
ബ്രിട്ടനും അമേരിക്കയ്ക്കുമൊപ്പം കാനഡ, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലും ഭീമമായ തോതില്‍ ഫേസ്ബുക്കിന് ആരാധകരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെ ഭീമമായ പിരിഞ്ഞുപോക്കിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ല. അമേരിക്കയിലും ബ്രിട്ടണിലും ഇപ്പോള്‍ തന്നെ ഏറെപേരും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെയാണ് പിരിഞ്ഞുപോക്കുന്നവരുടെ എണ്ണവും ഈ രാജ്യങ്ങളില്‍ ഏറിയിരിക്കുന്നത്.

ഫേസ്ബുക്കിൽ കൊഴിഞ്ഞു പോക്ക് രൂക്ഷമായി – എല്ലാവർക്കും ഫേസ്ബുക്ക് മടുത്തോ!!


ഓരോ മാസവും ഫേസ്ബുക്കില്‍ നിന്ന് പിരിഞ്ഞുപോകുന്നവരുടെ എണ്ണം ഭീമമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമാണ് പിരിഞ്ഞുപോകല്‍ ഏറ്റവും രൂക്ഷം. ദ ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കിന് കഴിഞ്ഞ മാസം മാത്രം അമേരിക്കയില്‍ നിന്ന് നഷ്ടമായത് 6 മില്ല്യണ്‍ ഉപഭോക്താക്കളെയാണ്. ബ്രിട്ടണിലും പിരിഞ്ഞുപോകുന്നവരുടെ എണ്ണം കൂടിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുമാസത്തെ കണക്കെടുത്താല്‍ പിരിഞ്ഞുപോകുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുമില്ല.
അമേരിക്കയില്‍ ശരാശരി എല്ലാ മാസവും 9 മില്ല്യണും ബ്രിട്ടണില്‍ 2 മില്ല്യണുമെന്നാണ് കണക്ക്. അമേരിക്കയില്‍ ഉപഭോക്താക്കള്‍ ഫേസ്ബുക്കിന് മുന്നില്‍ ഇരിക്കുന്ന സമയത്തിലും കുറവ് വന്നിട്ടുണ്ട്.
ബ്രിട്ടനും അമേരിക്കയ്ക്കുമൊപ്പം കാനഡ, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലും ഭീമമായ തോതില്‍ ഫേസ്ബുക്കിന് ആരാധകരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെ ഭീമമായ പിരിഞ്ഞുപോക്കിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ല. അമേരിക്കയിലും ബ്രിട്ടണിലും ഇപ്പോള്‍ തന്നെ ഏറെപേരും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെയാണ് പിരിഞ്ഞുപോക്കുന്നവരുടെ എണ്ണവും ഈ രാജ്യങ്ങളില്‍ ഏറിയിരിക്കുന്നത്.

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google